WhatsApp Join WhatsApp Group

digital fraud-hacking on smartphone;കരുതിയിരുന്നോളൂ.. സ്മാര്‍ട്‌ഫോണ്‍ നിങ്ങളുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കുന്നുണ്ട്, ഫോണിലെ ഇവനെ സൂക്ഷിച്ചോളൂ…

digital fraud-hacking on smartphone:ടെക്‌നോളജി ദിനംപ്രതി അപ്‌ഡേറ്റായിക്കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ തട്ടിപ്പുകളും കുതിച്ചുയരുകയാണ്. അല്‍പമല്ല, നല്ലപോലെ ശ്രദ്ധയുണ്ടെങ്കില്‍ മാത്രമേ തട്ടിപ്പില്‍ പെടാതിരിക്കൂ.സ്മാര്‍ട്ട് ഫോണിലെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് നമുക്ക് പല സ്ഥലങ്ങള്‍ കണ്ടുപിടിക്കാം, ഓണ്‍ലൈന്‍ ഡെലിവറികള്‍ ഹാക്ക് ചെയ്യാം, ഹോട്ടലുകള്‍ കണ്ടുപിടിക്കാം അല്ലേ? എന്നാല്‍ ഇതേ ജിപിഎസ് നിങ്ങളുടെ വവരങ്ങളെല്ലാം ചോര്‍ത്തുന്ന കാര്യം നിങ്ങള്‍ക്കറിയാമോ?

നില്‍ക്കുകയാണോ, ഒറ്റയ്ക്കാണോ അങ്ങനെ നിങ്ങളുടെ ഓരോ നീക്കവും അത് നിരീക്ഷിക്കുന്നുണ്ട്.കൃത്യമായി പറഞ്ഞാല്‍ നിങ്ങള്‍ എവിടെയാണെന്നുള്ള ലൊക്കേഷന് അപ്പുറമുള്ള വിവരങ്ങള്‍ ജിപിഎസ്ന് അറിയാന്‍ കഴിയും.

ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐഐടി) യില്‍ നടത്തിയ പഠനം ഇക്കാര്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്. ഐഐടി ഡല്‍ഹിയിലെ പ്രൊഫസര്‍ സ്മൃതി ആര്‍ സാരംഗിയുടെയും എംടെക് വിദ്യാര്‍ഥി സോഹം നാഗിന്റെയും നേതൃത്വത്തിലുള്ള ഒരു സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ‘കൃത്യമായ ലൊക്കേഷന്‍’ വിവരങ്ങള്‍ ഉപയോഗിച്ച്, നിങ്ങളുടെ ചുറ്റുപാടുകളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള അതിശയിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തുന്നതിന് ആപ്പുകള്‍ക്ക് GPS ഡാറ്റ ഉപയോഗിക്കാന്‍ കഴിയുമെന്ന് പ്രശസ്തമായ ACM ട്രാന്‍സാക്ഷന്‍സ് ഓണ്‍ സെന്‍സര്‍ നെറ്റ്വര്‍ക്കുകളില്‍ പ്രസിദ്ധീകരിച്ച അവരുടെ പഠനം കാണിക്കുന്നു.

പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ https://chat.whatsapp.com/K00sdUQdhiK3O9yzfeF2zV

leading gcc entrepreneur;വെറും ഒരു ബാഗ് വസ്ത്രങ്ങളുമായി ദുബൈയിൽ എത്തി: ഇന്ന് ജിസിസിയിലെ പ്രമുഖ വ്യവസായി; തലമുറകൾ കണ്ട അമ്രത് ലാൽ 

leading gcc entrepreneur;ദുബൈ: 52 വർഷങ്ങൾക്ക് മുമ്പ് സ്വർണ്ണത്തിന് ഗ്രാമിന് വെറും 6 ദിർഹം മാത്രം വിലയുണ്ടായിരുന്ന കാലത്ത്, ഒരു ചെറിയ ബാഗ് വസ്ത്രങ്ങളും പാക്കറ്റ് ചിക്കൂ പഴവുമായി ദുബൈയിൽ കാലുകുത്തിയ ഒരു ഇന്ത്യൻ പ്രവാസിയുണ്ട് – അമ്രത് ലാൽ ത്രിഭോവൻ ദാസ്. 1973 ഡിസംബർ 13-ന് മുംബൈയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ദുബൈയിലെത്തിയ ഈ ഗുജറാത്ത് സ്വദേശി ഇന്ന് ഗൾഫ് മേഖലയിലെ പ്രമുഖ സ്വർണ്ണാഭരണ നിർമ്മാണ സ്ഥാപനത്തിന്റെ ഉടമയാണ്.

1,100 രൂപയുടെ വിമാന ടിക്കറ്റ്; അപ്രതീക്ഷിത തുടക്കം

1941-ൽ ഗുജറാത്തിലെ ഉന ഗ്രാമത്തിൽ ജനിച്ച അമ്രത് ലാൽ 1958-ൽ മുംബൈയിലേക്ക് താമസം മാറി, അവിടെ സ്വർണ്ണപ്പണിയിൽ പരിശീലനം നേടി. ഗൾഫിലെ സാധ്യതകളെക്കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹം ദുബൈയിലേക്ക് പോകാൻ തീരുമാനിച്ചു. കപ്പലിൽ യാത്ര ചെയ്യേണ്ടിയിരുന്നെങ്കിലും, കപ്പലിന് തകരാറ് സംഭവിച്ചതോടെ 1,100 രൂപ മുടക്കി വിമാനത്തിൽ യാത്ര ചെയ്യേണ്ടിവന്നു. അക്കാലത്ത് അതൊരു വലിയ തുകയായിരുന്നു.

ഞാൻ കപ്പലിൽ പോകേണ്ടതായിരുന്നു. പക്ഷേ കപ്പൽ അപകടത്തിൽപ്പെട്ടു. വിസയുടെ കാലാവധി അവസാനിക്കാറായതിനാൽ വിമാനത്തിൽ പോകുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ലായിരുന്നു,” അമ്രത് ലാൽ ആ പഴയ യാത്ര ഓർത്തെടുത്തു.

അമ്രത് ലാൽ ദുബൈയിൽ എത്തുമ്പോൾ ഇന്നത്തേത് പോലെ തിരക്കേറിയ മഹാനഗരമായിരുന്നില്ല ഇവിടം. ദുബൈ ക്രീക്കിന്റെ തീരത്തായിരുന്നു സ്വർണ്ണക്കടകൾ. കൈകൊണ്ട് തുഴയുന്ന അബ്രയ്ക്ക് വെറും 10 ഫിൽസ് ആയിരുന്നു യാത്രാക്കൂലി.

ബർ ദുബൈയിൽ ഏകദേശം പത്ത് സ്വർണ്ണക്കടകളും ദെയ്റയിൽ അതിലും കുറച്ച് കടകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈദ്യുതി ലഭിച്ചിരുന്നത് ഒരു തെരുവിൽ മൂന്ന് മണിക്കൂർ മാത്രമാണ്, അത് അടുത്ത തെരുവിലേക്ക് മാറിമാറി പോയിരുന്നു. വൈദ്യുതി വരുമ്പോൾ ഞങ്ങൾ ജോലി ചെയ്യുകയും വൈദ്യുതി പോകുമ്പോൾ വിശ്രമിക്കുകയും ചെയ്യുമായിരുന്നു,” അദ്ദേഹം പഴയകാലത്തെ ദുരിതങ്ങൾ അനുസ്മരിച്ചു

ഷാർജയിലെ വഴിത്തിരിവ്: യോഗേഷ് ജ്വല്ലേഴ്സ്

ദുബൈയിൽ ഷോപ്പ് തുടങ്ങാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ അമ്രത് ലാൽ ഷാർജയിലേക്ക് മാറി. 1970-കളുടെ മധ്യത്തിൽ താമസസ്ഥലത്തുനിന്ന് തന്നെ സ്വർണ്ണപ്പണിക്കാരനായി അദ്ദേഹം ജോലി തുടങ്ങി. 1976-ൽ പുതിയ നിയമങ്ങൾ വന്നതോടെ ട്രേഡ് ലൈസൻസിന് അപേക്ഷിക്കാമെന്നായി. ഇതോടെ ഒരു ബന്ധുവിൻ്റെ നിക്ഷേപം കൂടി ചേർത്ത് അവർ വീട്ടിൽ നിന്ന് ഒരു ചെറിയ ഷോപ്പ് ആരംഭിച്ചു.

1980 ആയപ്പോഴേക്കും ഷാർജയിൽ അദ്ദേഹം തൻ്റെ ആദ്യ കടയായ യോഗേഷ് ജ്വല്ലേഴ്‌സ് തുറന്നു. പിന്നീട് കൂടുതൽ കടകൾ തുറന്നെങ്കിലും, അദ്ദേഹം ശ്രദ്ധ പൂർണ്ണമായും തൻ്റെ വൈദഗ്ധ്യം നിലനിന്നിരുന്ന സ്വർണ്ണാഭരണ നിർമ്മാണത്തിലേക്ക് മാറ്റി.

വൈറൽ’ ആയ ആദ്യ വളയുടെ ഡിസൈൻ

ഇറ്റാലിയൻ ശൈലിയിൽ കൈകൊണ്ട് നിർമ്മിച്ച ആദ്യത്തെ വളയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഓർമ്മകളിലൊന്ന്. “ആദ്യത്തെ ഒരു മാസത്തേക്ക് ആരും അതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. എന്നാൽ രണ്ട് മാസത്തിന് ശേഷം അത് വൈറൽ ആയി. എല്ലാവരും ആ ഡിസൈൻ വാങ്ങാൻ ആഗ്രഹിച്ചു,” അദ്ദേഹം പറഞ്ഞു. ഈ ഡിസൈൻ അദ്ദേഹത്തിന് യുഎഇയിലെ സ്വർണ്ണ സമൂഹത്തിൽ വിശ്വസ്തനായ കരകൗശല വിദഗ്ധൻ എന്ന പദവി നേടിക്കൊടുത്തു.

ഒമ്പത് തലമുറകളുടെ പാരമ്പര്യം

അമ്രത് ലാൽ സ്വർണ്ണപ്പണിക്കാരുടെ എട്ടാം തലമുറയെയാണ് പ്രതിനിധീകരിക്കുന്നത്. അദ്ദേഹത്തിന്റെ മകനും ചെറുമകനും ഇന്ന് ഈ പാരമ്പര്യം തുടരുന്നു. 1975-ൽ അദ്ദേഹത്തിൻ്റെ കുടുംബം യുഎഇയിൽ എത്തിച്ചേർന്നു, അന്ന് റെസിഡൻസി വിസയ്ക്ക് വെറും 10 ദിർഹം മാത്രമായിരുന്നു വില. ഇന്ന്, അമ്രത് ലാലിന്റെ സ്ഥാപനം പ്രതിമാസം ഏകദേശം 150 കിലോ സ്വർണ്ണാഭരണങ്ങൾ ഉത്പാദിപ്പിക്കുകയും ജിസിസിയിലുടനീളമുള്ള ക്ലയന്റുകൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. 85 തൊഴിലാളികളാണ് ഇപ്പോൾ അദ്ദേഹത്തിൻ്റെ യൂണിറ്റിൽ ജോലി ചെയ്യുന്നത്.

“ദുബൈയിൽ വന്നപ്പോൾ എൻ്റെ ആദ്യത്തെ സ്വപ്നം ഒരു റാഡോ വാച്ച് വാങ്ങുക എന്നതായിരുന്നു,” അമ്രത് ലാൽ പറഞ്ഞു. ആറ് വർഷമെടുത്തു അദ്ദേഹത്തിന്റെ ആ സ്വപ്നം സഫലമാവാൻ

Qatar cruise destination : ക്രൂയിസുകൾക്ക് പ്രിയപ്പെട്ട ഇടമായി ഖത്തർ ; ക്രൂയിസ് ഡെസ്റ്റിനേഷൻ ഓഫ് ദി ഇയർ അവാർഡ് ഖത്തറിന്

Qatar cruise destination : ലണ്ടൻ: 2025 വേവ് അവാർഡിൽ ഖത്തർ ‘ക്രൂയിസ് ഡെസ്റ്റിനേഷൻ ഓഫ് ദി ഇയർ’ പുരസ്കാരം നേടി. യുകെയിലെ പ്രമുഖ ക്രൂയിസ്-യാത്രാ അവാർഡ് പരിപാടിയായ വേവ് അവാർഡുകളുടെ ചടങ്ങ് നവംബർ 26-ന് ലണ്ടനിൽ നടന്നു.

വേൾഡ് ഓഫ് ക്രൂയിസിംഗ് മാസികയുടെ വായനക്കാരുടെ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഖത്തർ ഈ പുരസ്കാരം കരസ്ഥമാക്കിയത്. നോർവേ, ബാർബഡോസ്, ഗ്രീസ്, അലാസ്ക, അന്റാർട്ടിക്ക, കാനറി ദ്വീപുകൾ എന്നിവയ്‌ക്കൊപ്പം ഷോർട്ട്‌ലിസ്റ്റിലുണ്ടായിരുന്ന ഏഴ് ലക്ഷ്യസ്ഥാനങ്ങളിൽ ഖത്തർ മുന്നിലെത്തി.

ഖത്തർ ടൂറിസത്തിലെ ടൂറിസം വികസന മേധാവി ഒമർ അബ്ദുൽറഹ്മാൻ അൽ ജാബർ പ്രതികരിക്കവെ പറഞ്ഞു:
“ഈ അവാർഡ് ഖത്തറിന്റെ വളരുന്ന ക്രൂയിസ് ടൂറിസം ശക്തിയെ തെളിയിക്കുന്നു. മികച്ച അടിസ്ഥാന സൗകര്യങ്ങളും സാംസ്കാരിക-സമുദ്ര അനുഭവങ്ങളും ഖത്തറിനെ അന്താരാഷ്ട്ര ക്രൂയിസ് മാപ്പിലെ പ്രധാന കേന്ദ്രമാക്കി.”

അതേസമയം, ദോഹ ഓൾഡ് പോർട്ടിലെ ക്രൂയിസ് ടെർമിനലിലേക്ക് എം‌എസ്‌സി യൂറിബിയ എത്തിയതോടെ 2025/2026 പുതിയ ക്രൂയിസ് സീസൺ ഖത്തർ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. നവംബർ മുതൽ മെയ് വരെ നീളുന്ന സീസണിൽ 72 ക്രൂയിസ് കപ്പലുകൾ ഖത്തറിലെത്തും, അതിൽ 40 ഹ്രസ്വ സ്റ്റോപ്പുകളും 15 റൗണ്ട് ട്രിപ്പുകളും 3 കന്നി യാത്രകളും ഉൾപ്പെടുന്നു

Related Posts

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു